മാണി സാറിനെ നിയമസഭയിൽ അപമാനിക്കാൻ ശ്രമിച്ചവരെക്കൊണ്ടുതന്നെ പുസ്തകപ്രകാശനം ചെയ്തത് മാണി സാറിന്റെ ആത്മാവ് പോലും പൊറുക്കാത്ത കാര്യമാണ്. എന്തൊക്കെ പറഞ്ഞാലും അദ്ദേഹം യുഡിഎഫിന്റെ നേതാവുതന്നെയായിരുന്നു. ചില തിക്താനുഭവങ്ങൾ അദ്ദേഹത്തിന് ഉണ്ടായിക്കാണണം
ഞങ്ങളെ കാണുമ്പോള്‍ പിണറായി കടിച്ചു കീറാന്‍ വരുന്ന ആളാണെന്നും, എന്നാല്‍ മോദിയുടെ മുന്‍പില്‍ അനുസരണയുള്ള ആട്ടിൻകുട്ടിയായി നിൽക്കുകയാണെന്നും പറഞ്ഞു. ഇത്രയും അനുസരണയും ശാന്ത സ്വഭാവവുമുള്ള മുഖ്യമന്ത്രിയെ ആദ്യമായി കാണുകയാണ്. ഇത് കുരുക്കിൽ നിന്ന് ഊരാനുള്ള പിണറായിയുടെ തന്ത്രമാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.
ഒരു രാജ്യത്തിന്‍റെ ഭരണ കര്‍ത്താവായ പ്രധാനമന്ത്രി അല്ല ക്ഷേത്രം ഉദ്ഘാടനം ചെയ്യേണ്ടത്. മറ്റ് ക്ഷേത്രങ്ങളെ പോലെയല്ല അയോധ്യയെന്നും, എല്ലാവരുടെയും വികാരങ്ങള്‍ കണക്കിലെടുത്തേ കോണ്‍ഗ്രസ് ഒരു നിലപാട് എടുക്കുവെന്നും മുരളീധരന്‍ പറഞ്ഞു. പരിധിയില്ലാത്ത വര്‍ഗീയതയാണ് ബിജെപി പ്രചരിപ്പിക്കുന്നത്'-മുരളീധരന്‍ പറഞ്ഞു.
'ശശി തരൂരിന്റെ വാചകം അദ്ദേഹം തന്നെ തിരുത്തണം. അതാണ് എല്ലാ പ്രശ്‌നങ്ങൾക്കും കാരണമായത്. തിരുത്തുമെന്നു തന്നെയാണ് പ്രതീക്ഷ. അദ്ദേഹമത് തിരുത്തിയാൽ കോൺഗ്രസിനെതിരെ ഒന്നും പറയാനുണ്ടാവില്ല. ശൈലജ ടീച്ചറെ തിരുത്താൻ മുഖ്യമന്ത്രി തയ്യാറാവുമോ? ഒക്ടോബർ ഏഴിന് നടന്ന സംഭവങ്ങളെ വർഷങ്ങളായി പീഡനം അനുഭവിക്കുന്ന ഒരു ജനതയുടെ വികാരപ്രകടനമായി മാത്രമേ ഞങ്ങൾ കാണുന്നുളളു
സിഎംആര്‍എല്ലില്‍ നിന്ന് കൈപ്പറ്റിയ 1.72 കോടി രൂപയ്ക്ക് വീണാ വിജയന്‍ നേതൃത്വം നല്‍കുന്ന എക്‌സാലോജിക് സൊല്യൂഷന്‍സ് എന്ന കമ്പനി ഐജിഎസ്ടി അടച്ചെന്ന് ധനവകുപ്പ് സ്ഥിരീകരിച്ചിരുന്നു.
എല്ലാം രാഷ്ട്രീയക്കച്ചവടത്തിന്റെ ഭാഗമാണ്. സിപിഎം- ബിജെപി ബന്ധം മറനീക്കി പുറത്തുവരികയാണ്.'- ചെന്നിത്തല പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാര്‍ ബിജെപിയുടെ കുട്ടിയാണെന്ന് താന്‍ പറഞ്ഞപ്പോള്‍ പിണറായി വിജയന്‍ തന്നെ കളിയാക്കുകയായിരുന്നെന്നും സ്വര്‍ണക്കടത്തുക്കേസും ലാവ്‌ലിന്‍ കേസുമെല്ലാം അട്ടിമറിച്ചത് ഈ ബന്ധം തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗൂഢാലോചനയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ച ശക്തിയെ പുറത്തുകൊണ്ടുവരണം. ഒരു മുഖ്യമന്ത്രിക്കെതിരായ രാഷ്ട്രീയ ആരോപണമായിരുന്നില്ല അത്. ഉമ്മന്‍ചാണ്ടിയെ വ്യക്തിപരമായി തകര്‍ത്ത് അതിലൂടെ യുഡിഎഫിനെ തകര്‍ക്കുകയായിരുന്നു ലക്ഷ്യം. ആ ഗൂഢാലോചനയില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന കാര്യത്തില്‍ സംശയമില്ല
നേരത്തെ, കര്‍ഷകര്‍ അവഗണന നേരിടുന്നുവെന്നും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റണമെന്നും തിരുവോണ ദിനത്തില്‍ പല കര്‍ഷകരും ഉപവാസ സമരത്തിലാണെന്നും കളമശ്ശേരിയില്‍ സംഘടിപ്പിച്ച ഒരു സര്‍ക്കാര്‍ പരിപാടിക്കിടെ ജയസൂര്യ പറഞ്ഞിരുന്നു
കെ കരുണാകരന്റെ പേരിലുളള സ്മാരകം ഇതുവരെ പണി ആരംഭിച്ചിട്ടില്ല. അപ്പോള്‍ ഈ ലോക്‌സഭയുടെ കാലാവധി കഴിഞ്ഞതിനുശേഷം അക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. അതുവരെ പൊതുരംഗത്തുനിന്ന് മാറണം എന്നൊക്കെ ആഗ്രഹിക്കുന്നുണ്ട്
ഇന്നലെ തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നടന്ന ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രിയെ സംസാരിക്കാന്‍ വിളിച്ചപ്പോഴാണ് സദസിലുണ്ടായിരുന്ന ഒരുവിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉമ്മന്‍ചാണ്ടിക്കായി മുദ്രാവാക്യം വിളിച്ചത്.
ഇപി ജയരാജനെപ്പോലുളള ഒരാള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സര്‍വ്വാധിപത്യത്തിനും ഏകാധിപത്യത്തിനും ജനാധിപത്യവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ നിലപാട് സ്വീകരിച്ച് കോണ്‍ഗ്രസിന്റെ അടിസ്ഥാന തത്വങ്ങളില്‍ വിശ്വാസമര്‍പ്പിച്ച് വന്നാല്‍ ഞങ്ങള്‍ അക്കാര്യം ആലോചിക്കും, തീരുമാനവും എടുക്കും
ഞങ്ങളുടെ എല്ലാമായ രാഹുല്‍ ഗാന്ധി പോയാലേ ഈ പാര്‍ട്ടി രക്ഷപ്പെടൂ എന്ന് പറഞ്ഞ് അപമാനിച്ചിട്ടുണ്ട്, കോണ്‍ഗ്രസുകാര്‍ നേതാക്കന്മാരല്ല, ജന്തുക്കളാണ് എന്ന് പറഞ്ഞിട്ടുണ്ട്. അങ്ങനൊരാളെ കോണ്‍ഗ്രസുകാരനായ എനിക്ക് അനുകൂലിക്കാനാവില്ല'- കെ മുരളീധരന്‍ പറഞ്ഞു
'അബ്ദുൾ നാസർ മഅ്ദനിക്ക് നീതി നിഷേധിച്ചതുപോലെ പലർക്കും നീതി നിഷേധിക്കാൻ ശ്രമിക്കുന്നവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. ജാമ്യം മാത്രമല്ല, നിരപരാധിത്വം തെളിയിച്ച് കുറ്റവിമുക്തനായി പുറത്തിറങ്ങാനുളള അവസരവും മഅ്ദനിക്ക് നൽകണം.
കെ സുധാകരന്‍ കെ സി ജോസഫ് പാര്‍ട്ടിക്ക് നല്‍കിയ കത്തിനെതിരെ പരസ്യമായി പ്രതികരിച്ചത് ശരിയായ നടപടിയല്ല. പാര്‍ട്ടി രാഷ്ട്രീയ കാര്യ സമിതി അടുത്ത ദിവസം ചേരാനിരിക്കുകയാണ്. എന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ കെ സുധാകരന് അവിടെ പറയാവുന്നതായിരുന്നുവെന്നും കെ മുരളീധരന്‍
എന്റെ നിലപാടില്‍ ഇതുവരെ ഞാന്‍ കോംപ്രമൈസ് ചെയ്തിട്ടില്ല. 2007 മുതല്‍ 2010 വരെ രാഷ്ട്രീയത്തില്‍ തനിച്ചുനിന്ന കാലമുണ്ടായിരുന്നു. അന്നുപോലും ഞാന്‍ അവരുമായി അടുത്തിട്ടില്ല. എനിക്ക് അങ്ങനെ പോകേണ്ട ആവശ്യവുമില്ല
ബിജെപിയില്‍ ചേര്‍ന്ന് ലഭിക്കുന്ന മന്ത്രിസ്ഥാനത്തേക്കാള്‍ അഭിമാനം സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരിക്കുന്നതിലാണെന്നും ആരും കെ കരുണാകരന്റെ മകനെ സംഘിയാക്കാന്‍ മെനക്കെടേണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
കോണ്‍ഗ്രസ് ഒരുകാലത്തും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടില്ലെന്നും തെരഞ്ഞെടുപ്പിനുശേഷം എംഎല്‍എമാരുടെ അഭിപ്രായം കേട്ടാണ് പാര്‍ട്ടി മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്നും മുരളീധരന്‍ വ്യക്തമാക്കി
മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന് ആറുമാസം മുന്‍പുവരെ സിപിഎം പറഞ്ഞിരുന്നു. ആ നിലപാട് അവര്‍ മാറ്റിയിട്ടുണ്ടെങ്കില്‍ കോണ്‍ഗ്രസിന്റെ നിലപാട് ശരിയാണെന്ന തിരിച്ചറിവിലേക്ക് അവര്‍ എത്തിയെന്നാണ് മനസിലാക്കേണ്ടത്
മന്ത്രി വി അബ്ദുറഹിമാന്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തി. അദ്ദേഹമാണ് ആദ്യം രാജ്യദ്രോഹി എന്ന പദം ഉപയോഗിച്ചത്. മത്സ്യത്തൊഴിലാളികളെ രാജ്യദ്രോഹികളെന്ന് വിളിക്കാന്‍ മന്ത്രിക്ക് ആരാണ് അധികാരം കൊടുത്തത്
എല്ലാ നേതാക്കന്മാര്‍ക്കും പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാനുളള സ്വാതന്ത്ര്യമുണ്ട്. പക്ഷെ അത് പാര്‍ട്ടിയുടെ ചട്ടക്കൂടില്‍നിന്നുകൊണ്ടാവണം. ഒരു നേതാവിനെയും ആരും ഭയപ്പെടേണ്ട കാര്യമില്ല.
സ്റ്റേജിലിരുന്നാലേ നേതാവാകൂ എന്നുളളത് ഒരു തെറ്റായ ധാരണയാണ്. ചെറിയ സ്റ്റേജാണ്. സി ആര്‍ പി എഫുകാര്‍ക്കുതന്നെ വലിയ ബുദ്ധിമുട്ടാണ്. രാഹുല്‍ ഗാന്ധിയുടെ സുരക്ഷയാണല്ലോ ഞങ്ങള്‍ക്കും പ്രധാനം.
പാര്‍ലമെന്റില്‍ നിരന്തരം നെഹ്‌റുവിനെ വിമര്‍ശിക്കുന്ന അമിത് ഷായെ വളളംകളി കാണാനും ഓണാഘോഷത്തിനുമെല്ലാം ക്ഷണിച്ചത് മാപ്പര്‍ഹിക്കാത്ത തെറ്റാണ്. അമിത് ഷായെ ക്ഷണിച്ചത് പിണറായി വിജയനെതിരായ കേസുകളും സില്‍വര്‍ ലൈന്‍ പദ്ധതിയും മുന്നില്‍കണ്ടാണ്
സുരേന്ദ്രനും വി മുരളീധരനുളളിടത്തോളം കാലം അടുത്ത തെരഞ്ഞെടുപ്പിലും ബിജെപി നിലംതൊടില്ലെന്ന കാര്യം ഉറപ്പാണ്. പിന്നൊരു ജയശങ്കര്‍. അദ്ദേഹം പാവം അതിന് രാഷ്ട്രീയമൊന്നും അറിയില്ല
വിമാനത്തില്‍ പ്രതിഷേധിച്ചവര്‍ കാണിക്കുന്നത് ജനവികാരമാണ്. അവര്‍ ആയുധമില്ലാതെ മുദ്രാവാക്യംമാത്രം വിളിക്കുകയായിരുന്നു. അവരെ കോണ്‍ഗ്രസ് സംരക്ഷിക്കും. തെരുവില്‍ നേരിട്ടാല്‍ ഞങ്ങളും തിരിച്ച് നേരിടും. ഇനി ഗാന്ധിസം പറഞ്ഞുനിന്നിട്ട് കാര്യമില്ല. പൊലീസില്‍ പരാതിയുമില്ല. അടിച്ചാല്‍ തിരിച്ചടിക്കും'- കെ മുരളീധരന്‍ പറഞ്ഞു
മിണ്ടാപ്രാണികളായ കുറച്ച് മഫ്തി പൊലീസുകാരെ മുന്നിലിരുത്തി കൊച്ചിയില്‍ ഒരു പരിപാടിയില്‍ മുഖ്യമന്ത്രി പറയുകയാണ് വിരട്ട് എന്നോട് വേണ്ടെന്ന്. ഇത്രയൊക്കെ ആരോപണങ്ങള്‍ വന്നിട്ടും മുഖ്യമന്ത്രി എന്തുകൊണ്ടാണ് വാര്‍ത്താ സമ്മേളനം നടത്താന്‍ തയാറാവാത്തത്?
തൃക്കാക്കരയില്‍ യുഡിഎഫ് വിജയിച്ചപ്പോള്‍ എല്‍ഡിഎഫ് പറയുകയാണ് അത് ഞങ്ങളുടെ സിറ്റിംഗ് മണ്ഡലമാണെന്ന്. പിന്നെന്തിനാണ് അവിടെ വന്ന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഇത്രയധികം കോലാഹലങ്ങളുണ്ടാക്കിയത്? പ്രതിപക്ഷത്തെ നശിപ്പിക്കാന്‍ എന്തും വിളിച്ചുപറയുന്ന രീതിയായിരുന്നു മുഖ്യമന്ത്രി
കേരളത്തിന്റെ ക്രമസമാധാനനില ആകെ തകര്‍ന്നിരിക്കുകയാണ്. ഇവിടെ മുഖ്യമന്ത്രി മാത്രമാണ് സുരക്ഷിതനായിരിക്കുന്നത്. പൊലീസില്‍ അഴിച്ചുപണി നടത്തിയതുകൊണ്ട് സംസ്ഥാനത്തെ രാഷ്ട്രീയകൊലപാതകങ്ങളില്ലാതാവുമെന്ന് കരുതുന്നില്ല.
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (Kerala AIMS) കേന്ദ്ര സർക്കാരിന്റെ സജീവ പരിഗണയിലെന്ന് കേന്ദ്ര ആരോഗ്യ സഹ മന്ത്രി ഭാരതി പ്രവീൺ പവാർ കെ. മുരളീധരൻ എംപിയെ അറിയിച്ചു. കോഴിക്കോട് ജില്ലയിലെ കിനാലൂരിൽ സർക്കാർ ഏറ്റെടുത്ത 200 ഏക്കർ ഭൂമി എയിംസിന് അനുയോജ്യമാണ് എന്ന നിലപാടിലാണ് സംസ്ഥാന ആരോഗ്യവകുപ്പ്.
പാര്‍ട്ടിയുടെ വിളക്കുകള്‍ ലംഘിച്ചതിനും മുഖ്യ ശത്രുവിനെ പുകഴ്ത്തി സംസാരിച്ചതിനും കെ. റെയില്‍ വിഷയത്തില്‍ പാര്‍ട്ടിയെ തള്ളിപ്പറഞ്ഞതിനും നടപടിയുണ്ടാകും. ഇല്ലെങ്കില്‍ സെമിനാറില്‍ പങ്കെടുക്കരുതെന്ന പാര്‍ട്ടി തീരുമാനത്തെ അംഗീകരിച്ച ശശി തരൂരിനോടുള്ള അനീതിയാകുമത് എന്നാണ് കെ. മുരളീധരന്‍ ഇന്നു പറഞ്ഞത്.
കിറ്റിനുപകരം സര്‍ക്കാരിപ്പോള്‍ സര്‍വ്വേകല്ലുകൊണ്ട് ജനങ്ങളുടെ തലയ്ക്കടിക്കുകയാണ്. ഇപ്പോള്‍ സര്‍ക്കാരിന് മറ്റൊന്നുംവേണ്ട കെ റെയില്‍ മാത്രം മതി എന്ന നിലപാടാണ്. മുഖ്യമന്ത്രിക്ക് എന്തോ മാനസിക തകരാറ് വന്നതുപോലെയാണ്
കിഴക്കമ്പലത്ത് ട്വന്റി 20 പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം മൃഗീയമാണെന്നും മുരളീധരന്‍ പറഞ്ഞു. കേരളത്തിന്റെ മനസാക്ഷിയെ ലജ്ജിപ്പിച്ച സംഭവമാണ് ദീപുവിന്റെ കൊലപാതകമെന്നും ഭരണകക്ഷി എം എല്‍ എക്കെതിരെ സമരം ചെയ്യാന്‍ പോലും സാധിക്കില്ലെന്ന അവസ്ഥയായിരിക്കുകയാണ് കേരളത്തിലെന്നും അദ്ദേഹം പറഞ്ഞു.
മുന്‍പ് തിരുവനന്തപുരത്തെ മേയറെ വിമര്‍ശിച്ചതിന്റെ പേരിലാണ് എനിക്കെതിരെ കേസ് വന്നത്. പക്ഷേ ഇപ്പോ ഒരു കാര്യം മനസിലായി. അതിന് വിവരമില്ല. ആരെങ്കിലും രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിനുളളിലേക്ക് ഹോണടിച്ച് അതിക്രമിച്ച് കയറുമോ
കെ റെയില്‍ വിഷയത്തില്‍ ശശി തരൂര്‍ പിണറായി സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. അദ്ദേഹം പഠിച്ചിട്ട് പ്രതികരിക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്. ഇതിന് സര്‍ക്കാരിനെ പിന്തുണക്കുന്ന തരത്തില്‍ അര്‍ഥമുണ്ടെന്ന് കരുതുന്നില്ല. എന്ത് സംഭവങ്ങള്‍ ഉണ്ടായാലും കേരളത്തില്‍ കെ റെയില്‍ പദ്ധതി അനുവദിക്കില്ല.
ഞാന്‍ കാരണം ഒരു സ്ത്രീക്കും ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന് ആഗ്രഹമുണ്ട്. മേയറെക്കുറിച്ച് മോശമായി ഒന്നും പറഞ്ഞിട്ടില്ല. എന്‍റെ പ്രസ്താവനയില്‍ അവര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാല്‍ ഖേദം പ്രകടിപ്പിക്കുന്നു. എന്‍റെ സംസ്കാരത്തിന് മാര്‍ക്കിടാന്‍ സിപിഎമ്മില്‍ ഇപ്പോള്‍ ആരുമില്ല. ആര്യാ രാജേന്ദ്രന്‍ കേസുമായി മുന്‍പോട്ട് പോകട്ടെ, അതിനെ ആ രീതിയില്‍ നേരിടാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. - കെ മുരളിധരന്‍ പറഞ്ഞു. നാക്കു പിഴയാണോ സംഭവിച്ചതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അല്ലായെന്നായിരുന്നു മുരളിധരന്‍റെ മറുപടി.
ഒരുപാട് മഹത് വ്യക്തികളിരുന്ന കസേരയിലാണ് അവരിപ്പോളിരിക്കുന്നത്. അതുകൊണ്ട് ദയവുചെയ്ത് അരക്കളളന്‍ മുക്കാല്‍ കളളനിലെ 'കനകസിംഹാസനത്തില്‍' എന്ന പാട്ട് ഞങ്ങളെക്കൊണ്ട് പാടിപ്പിക്കരുത്' മുരളീധരന്‍ പറഞ്ഞു.
മോന്‍സന്‍ മാവുങ്കല്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുരളീധരന്‍ പറഞ്ഞു. ഏത് അന്വേഷണത്തെയും നേരിടാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയാറാണ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് കെ സുധാകരനാണ്. വിഷയം പാര്‍ലമെന്റില്‍ വരെ ഉന്നയിച്ചുകഴിഞ്ഞു എന്നും കെ മുരളീധരന്‍ പറഞ്ഞു.
എല്ലാ മതവിഭാഗങ്ങളുടെയും, ജനങ്ങളുടേയും കണ്ണിൽ പൊടിയിട്ടാണ് രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയത്. അതാണ് തിരുവനന്തപുരത്തുവച്ച് താന്‍ പറഞ്ഞതിന്റെ സാരാംശം എന്നും മുരളീധരന്‍ വിശദീകരിച്ചു.
പുതിയ ഡിസിസി അദ്ധ്യക്ഷപ്പട്ടികയില്‍ വന്നവര്‍ എല്ലാവരും മികച്ചവരാണ്. മികച്ച ജനകീയ മുഖമുള്ളവരാണ്. ഉദ്ദേശിച്ച പോലെ പട്ടിക ഒരുകാലത്തും വരാറില്ല. പോരായ്മകളുണ്ടെങ്കില്‍ ആലോചിക്കാം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിലെ അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണെന്നും കെ. മുരളീധരന്‍ പറഞ്ഞു.
ഏറെ കാത്തിരിപ്പുകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ഒടുവിലാണ് കെ. മുരളീധരൻ നേമത്ത് സ്ഥാനാര്‍ഥിയായി എത്തുന്നത്. കഴിഞ്ഞ രണ്ടു തവണയും ഘടകകക്ഷികൾക്കു കൊടുത്ത സീറ്റ് പിടിച്ചെടുക്കാൻ ഇത്തവണ മുരളിയെ നിയോഗിച്ചതോടെ തന്നെ നേമത്തെ കോൺഗ്രസ്–യുഡിഎഫ് നേതാക്കളും പ്രവർത്തകരും ആവേശത്തിലായിരുന്നു. ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരനും സിപിഎം സ്ഥാനാർഥി വി. ശിവൻകുട്ടിയും നേരത്തേ പ്രചാരണ രംഗത്ത് സജീവമായിട്ടുണ്ട്.